Description
ഞാനെഴുതിയ കവിതകൾ അയ്യപ്പനെ കാണിക്കുന്നത് മുറിയടച്ചിട്ട് ശാന്ത മായി ഇരിക്കുമ്പോഴാണ്. അയ്യപ്പൻ്റെ കവിതയെഴുതുന്ന വിരലുകൾ ഞാൻ വിസ്മയത്തോടെ എൻ്റെ കൈയിലെടുത്തുനോക്കും. ഉമ്മ വെക്കും. ആ വിരലുകൾ കടിച്ചെടുക്കട്ടേ എന്നു ചോദിക്കും.
അനുബന്ധത്തിൽ സെബാസ്റ്റ്യൻ
ഇത് എ. അയ്യപ്പൻ, മുറിവേറ്റ ഛന്ദസ്സിൻ്റെ മന്ത്രമുരുക്കഴിച്ച് സ്വന്തം ചോര കൊണ്ട് എള്ളും പൂവും നനയ്ക്കുന്നവൻ. അയ്യപ്പന് എന്നും യാത്ര. ചങ്ങാതി തലവെച്ച പാളത്തിലൂടെ തീർത്ഥാടനത്തിന് പോകുന്നവൻ. അയ്യപ്പൻ നോക്കുമ്പോൾ യമുനനിറയെ കണ്ണുനീർ. അയ്യപ്പൻ കവിതയിൽ കാഞ്ഞിരം വളർത്തുന്നു. രുചിക്കുന്ന കയ്പും കാണുന്ന കറുപ്പും വിളിച്ചോതുന്നു.
അനുബന്ധത്തിൽ പി.കെ. പാറക്കടവ്
അടച്ചുറപ്പും മേല്ക്കൂരയുമുള്ള മുറിയുടെയുള്ളിൽ, സുരക്ഷിതമായ അകല ത്തിൽ ജനാലക്കാഴ്ച്ചകൾമാത്രം കണ്ടു ശീലിച്ച്, കവിതയുടെ സൗന്ദര്യാത്മക പാഠങ്ങൾ മാത്രം ഉൾക്കൊണ്ടിരുന്ന എം.എ. പഠനകാലത്തെ ഒരു മധ്യാ ഹ്നത്തിലാണ് എ. അയ്യപ്പൻ ഇടിവാൾ പോലെ എൻ്റെ കൈയ്യിൽ പതിച്ചത്. ഓരോ വാക്കും ഓരോ മരമായി. ഓരോ മരവും ഓരോ വനമായി. ഏതു മര ത്തിന്റെ തണലിലിരുന്നാലും ഉച്ചി പൊള്ളിപ്പൊളിയാൻ തുടങ്ങി. ഏതു മച്ചിന്റെ സുരക്ഷിതത്വത്തിലും തീയുടെ ഒരു ചെറിയ ശാഖ ഉള്ളിലൂടെ പടർന്നുകയറാൻ തുടങ്ങി. തണലിലൊന്നും തണൽ കിട്ടാതായി. മേഘങ്ങ ളുടെ ഗർഭങ്ങൾ പിളർന്നു പെയ്യുമ്പോഴും ഇടിയും മിന്നലും ഉൾക്കൊണ്ട് കവി തയോടു ചേർന്നുനിന്നു. അതേ മരക്കീഴിൽ അയ്യപ്പനുമുണ്ടായിരുന്നു.
അനുബന്ധത്തിൽ എസ്. ശാരദക്കുട്ടി




Reviews
There are no reviews yet.