Description
“അന്നനാളത്തിലെ അർബ്ബുദം ഏംഗൽസിനെ കീഴടക്കുന്നുണ്ടായിരുന്നു. രോഗമെന്തെന്ന് ഡോക്‌ടർമാർ തുറന്നു പറഞ്ഞില്ല. കടുത്ത വേദനയിലും അസാമാന്യമായ ആ ത്മധൈര്യം അദ്ദേഹം കാണിച്ചു. നർമ്മബോധവും പ്രത്യാശയും കൈവെടിഞ്ഞതേയില്ല. ഡോക്‌ടർ വിക്‌ടർ ആഡ്‌ലർ ആ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സകല ശ്രമവും നടത്തി. പക്ഷേ, 1895 ആഗസ്റ്റ് അഞ്ചിന് പകൽ 11 മണിക്ക് മരണം ഏംഗൽസിനെ തട്ടിയെടുത്തു. അദ്ദേഹ ത്തിന് ഒരന്ത്യാഭിലാഷമുണ്ടായിരുന്നു. മതപരമായ ചടങ്ങുകളോടെ തന്നെ അടക്കം ചെയ്യരുത്. ജഡം ദഹിപ്പിക്കണം. ലളിതമായിരിക്കണം ചടങ്ങ്. സഖാക്കൾ അത് പാലിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ തൊഴിലാളി നേതാക്കളും ഉറ്റവരുമടക്കം എൺപതോളം പേർ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങ്. ചിതാഭസ്മം പിന്നീട് കടലിലൊഴുക്കി. ഏംഗൽസ് വിശ്രമിക്കാനിഷ്‌ടപ്പെട്ടിരുന്ന കിഴ ക്കൻബോണിലെ കടലോര സങ്കേതത്തിൽ. ആ മഹാന്റെ ശവകുടീരം ഇന്നും അവിടെ തലയുയർത്തിനിൽക്കുന്നു.”
മഹാനായ ഫ്രെഡറിക് ഏംഗൽസിൻ്റെ ജീവചരിത്രം കഥാരൂപത്തിൽ അവതരിപ്പിക്കുന്ന ലഘുഗ്രന്ഥം.




Reviews
There are no reviews yet.