Description
കഴിഞ്ഞ പതിമൂന്നുവർഷമായി ഭരതൻ്റെ തടവറയിലാണ് മന്ഥര. ഏകാന്തത യും, മോഹഭംഗവും, പീഡനവും മന്ഥരയെ മാനസികമായി തളർത്തിക്കഴിഞ്ഞിരി ക്കുന്നു. ഒരിടത്തും സ്ഥിരമായി നിൽക്കാത്ത മനസ്സുമായി സരയൂനദിയുടെ ചതുപ്പുനിലങ്ങൾക്കപ്പുറത്തുള്ള ഇരുട്ടറയിൽ ദുഃഖപുത്രിയായി അവൾ ജീവി ക്കുന്നു. രാമൻ തിരിച്ചുവന്നാൽ സരയൂതീരത്തെ ചളിയിൽ, തന്നെ ആനയെ ക്കൊണ്ട് ചവുട്ടി പൂഴ്ത്തിക്കും എന്നാണ് മന്ഥരയുടെ പേടിസ്വപ്നം. അവളുടെ മനസ്സിൽ പൊറ്റകെട്ടി നിൽക്കുന്ന ഈ ഭീതി, താൻ കണ്ട അതിവിലക്ഷണമായ ഒരു സ്വപ്‌നത്തിലൂടെ കൂടുതൽ ബീഭത്സതയും വൈരൂപ്യവുമാർന്നിരിക്കുന്നു: സുഗന്ധതൈലം പൂശി, ചാണകവെള്ളത്തിൽ കുളിച്ച് നഗ്നവപുസ്സോടെ, മുണ്ഡി തമായ ശിരസ്സോടെ, സ്വന്തം നാഭിയിൽ വളർന്ന ഗഹനവനത്തിൽ താൻ അല യുന്നു എന്നു തുടങ്ങിയുള്ള ദുർഗ്രാഹ്യമായ ദുഃസ്വപ്നം! ഇത്രയ്ക്കു വിഭ്രാമക മായ ഒരു സ്വപ്നവിവരണം നമ്മുടെ സാഹിത്യത്തിൽ വിരളമത്രെ. ഇത്തരം
സന്ദർഭങ്ങളിൽ കെ. തായാട്ട് കാണിക്കുന്ന സർഗ്ഗവൈഭവം പ്രശംസനീയമാണ്.
– ടി.പി സുകുമാരൻ




Reviews
There are no reviews yet.