Description
കിടക്കയിൽ കിടന്ന് ദിവസം മുഴുവൻ സുശീൽ കരഞ്ഞു. സ്വയം ആലോചി ച്ചുകൊണ്ടിരുന്നു:
‘നാളെത്തൊട്ട് എനിക്ക് അച്ഛൻ്റേതുപോലെ പ്രായമാവു കയാണെങ്കിൽ… മുതിർന്ന ആളാവുകയാണെങ്കിൽ… എന്തും സ്വന്തം ഇ ഷ്ടമനുസരിച്ച് ചെയ്യാം. അപ്പോഴാർക്കും ഒന്നിനും എന്നെ തടയാനാകില്ലല്ലോ….’
ഇതേസമയം അപ്പുറമൊരിടത്ത് ഇരുന്നുകൊണ്ട് സുശീലിൻ്റെ അച്ഛൻ ഇങ്ങനെ ചിന്തിക്കുകയായിരുന്നു:
‘മാതാപിതാക്കളുടെ ലാളന ഏറിയതു കാ രണം എനിക്ക് കുട്ടിക്കാലത്ത് നന്നായി പഠിക്കാൻ കഴിഞ്ഞില്ല. ആ കുട്ടിക്കാ ലം ഒരിക്കൽക്കൂടി വീണ്ടും കിട്ടിയിരുന്നെങ്കിൽ! സമയമൊട്ടും കളയാതെ പഠനത്തിൽ നന്നായി ശ്രദ്ധിക്കാമായിരുന്നു.!
ഇതേസമയം അവരുടെ ഇഷ്ടദേവത വീടിനു വെളിയിലൂടെ കടന്നുപോവുകയായിരുന്നു. അച്ഛൻ്റെയും മകൻ്റെയും മോഹം മനസ്സിലാക്കിയ ഇഷ്ടദേവത ഇങ്ങനെ ചിന്തിച്ചു ‘എന്തുകൊണ്ട് കുറച്ചു ദിവസത്തേക്ക് ഇവരിരുവരുടേയും ആഗ്രഹം നിറവേറ്റിക്കുടാ.’
കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ നോബൽസമ്മാന ജേതാവിൻ്റെ ബാലനോവൽ




Reviews
There are no reviews yet.